Saturday 18 february 2012 6 18 /02 /Feb /2012 14:35
എനിക്ക് വിശ്രമിക്കേണം നിത്യവിശ്രമം
ചെയ്തതും ചെയ്യാത്തതുമായ കര്‍മങ്ങള്‍
സ്നേഹിച്ചവരും വെറുത്തവരും ഉറ്റുനോക്കെ
എനിക്ക് വിശ്രമിക്കേണമെന്നേയ്ക്കും.
 
കടമകള്‍ മനുജനെയടിമകളാക്കുന്നു
കടമകള്‍ തീര്‍ക്കാന്‍ ഞാന്‍ കടംകൊള്ളുന്നു
എന്നെ സ്നേഹിച്ചോരെന്നുടമകളെന്നും
എന്നെ വെരുത്തോര്‍ക്കുഞാനെന്നുമടിമ.
 
എന്നെ തോല്പ്പിച്ചവരേറെയുണ്ടെന്നാകിലും
ഈ നിമിഷം ഞാന്‍ ജയിച്ചെന്നുതോന്നുന്നു
എനിക്ക് വിശ്രമിക്കേണം, നിതാന്തമാം-
വിശ്രമം, പഴേ കാലവും മറന്നുള്ള വിശ്രമം.
 
ആരോ ഇരുളിലേയ്ക്കെയ്ത കൂരമ്പ്‌, ലോലമാം-
എന്‍റെ നെഞ്ചില്‍ തറച്ചു, എയ്തതാര്?
കൊടും വിഷം സിരകളില്‍ പടരുമ്പോള്‍
സ്വപ്നപ്പിറാവുകള്‍ എവിടേയ്ക്ക് പോകും?
 
ഉത്തരം കിട്ടാച്ചോദ്യങ്ങള്‍ മാത്രം
ഉത്തരം കിട്ടാനുത്തരത്തില്‍ തൂങ്ങിയാടേണം
ഉത്തരവാദിത്വമില്ലെനിക്കെന്നാരോ പറയുമ്പോള്‍
മൂകമായ് നെഞ്ചിലെച്ചോര ഞാന്‍ തുടയ്ക്കുന്നു. 
 
എനിയ്ക്കുറങ്ങേണം, വിശ്രമിക്കേണം
ഇനിയാരും വിളിച്ചാലുണരാത്തുറക്കം
നിദ്രയിലെനിക്ക് സ്വപ്നങ്ങളില്ല
കൂരമ്പുവലിച്ചൂരി മെല്ലെയുറങ്ങട്ടെ.
 
നീലാംബരി.
By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Tuesday 17 january 2012 2 17 /01 /Jan /2012 11:30
ഇരുമിഴി നിറയാത്ത നാളെനിക്കില്ലായിരുന്നു 
നിന്‍കരമണയാത്ത നാളെനിക്കില്ലായിരുന്നു.
 
മധുചന്ദ്രനും വിഷാദം വിതറിനിന്നൊരാനിശയിലും ഏകനായ് ഞാന്‍
നിന്നോര്‍മകളെല്ലാം പൂക്കാത്ത  നാളെനിക്കില്ലായിരുന്നു.
 
വാടിക്കൊഴിഞ്ഞൊരാ പൂക്കളെനോക്കിഞാന്‍ അഴലുകളുള്ളില്‍ മൂടിടുമ്പോള്‍
ഓര്‍മ്മകള്‍ കണ്ണീര്‍ തൂവാത്ത നാളെനിക്കില്ലായിരുന്നു.
 
ഇനിയും വരുമെന്നു ചൊല്ലി മറഞ്ഞൊരാ പൂക്കാലമിനിയെന്നു വന്നിടുമോ?
സ്വപ്നങ്ങളൊന്നും വിടരാത്ത നാളെനിക്കില്ലായിരുന്നു.
 
അനുപമസ്നേഹത്തിന്‍ പൂര്‍ണതയെന്നുനാം ഇരുകണ്ണില്‍ നോക്കിപ്പറഞ്ഞ  കാലം
വേദനയുള്ളില്‍ മറയാത്ത നാളെനിക്കില്ലായിരുന്നു.
 
ഒരുകൊച്ചുകുഞ്ഞിന്‍റെ പാല്‍ച്ചിരികണ്ടുനീയെന്‍തോളില്‍ തലവെച്ചിരുന്ന കാലം
പുഞ്ചിരിക്കായ്‌ ഞാന്‍ കൊതിക്കാത്ത   നാളെനിക്കില്ലായിരുന്നു.
 
വയലിലെപ്പൂക്കളാല്‍ മാലകോര്‍ത്തന്നുനാം അന്യോന്യം ചാര്‍ത്തിയതോര്‍ക്കുന്നു ഞാന്‍
ഉള്ളില്‍ നൊമ്പരമടങ്ങാത്ത നാളെനിക്കില്ലായിരുന്നു.
 
മിഴിനീരടങ്ങാത്ത നാളെനിക്കില്ലായിരുന്നു.
തേങ്ങലോടുങ്ങാത്ത നാളെനിക്കില്ലായിരുന്നു.
 
നീലാംബരി.
By നീലാംബരി - Posted in: ഗസലുകള്‍
Enter comment - View the 1 comments
Thursday 5 january 2012 4 05 /01 /Jan /2012 11:34
മറ്റേ മുറിയില്‍ അമ്മയുറങ്ങുകയാണ് 
ഏകയായ്, വിധവയാമമ്മ, സ്വപ്നങ്ങളില്ല
കരിന്തിരി വിളക്കിപ്പോള്‍ കെടുമെന്നഭയം
ഇരുട്ടിനെ അമ്മക്കപ്പോളേറെ ഭയം.
 
ശ്വസിക്കുന്നതെനിക്ക് കേള്‍ക്കാം
കാതുകൂര്‍പ്പിച്ചു ഞാന്‍ കിടക്കുന്നു
"എന്നെ വിളിച്ചുവോ" ചോദിച്ചു ഞാന്‍.
"ഇല്ല" അമ്മ മെല്ലെപ്പറഞ്ഞു.
 
"പച്ചിലയെണ്ണ വാങ്ങേണം
കോഴിക്കൂടിനു  കൊളുത്തു വെക്കണം
മുറ്റത്തെ ചെടിക്ക് വള്ളികെട്ടണം
മുറ്റത്തെ പുല്ലെല്ലാം പറിക്കണം"
 
"ഉവ്വ" എന്നു പറഞ്ഞു ഞാനെല്ലാത്തിനും 
"അമ്മയുറങ്ങുന്നില്ലേ?" ചോദിച്ചു ഞാന്‍
അമ്മയൊന്നും പറയാതുറങ്ങി. പണ്ടേപ്പോല്‍,
അമ്മയുടടുത്തുറങ്ങാന്‍ കൊതിപ്പൂ ഞാന്‍.
 
 
നീലാംബരി. 
By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Wednesday 4 january 2012 3 04 /01 /Jan /2012 11:35
ചുഴലി, തെക്കെയതിരില്‍, കപ്പലുമാവില്‍
തൂങ്ങിയാടിയാര്ത്ത‍ലച്ചു വന്നു. 
ചതഞ്ഞ ഞാങ്ങണയേയു മൊടിക്കുമെന്നോ
ചുഴലിയലറി വിളിച്ചാഞ്ഞടിക്കുന്നു
 
ശിഖരങ്ങള്‍ മുറിഞ്ഞൊരാ കപ്പച്ചെടി
ഓടിയില്ലാ ശപഥം ചെയ്തൊരാ പ്ലാവുപോലും
പിരിഞ്ഞോടിഞ്ഞുതൂങ്ങിയിലയും ചിതറി
അലറി വിളിച്ചോടും ചുഴലി.
 
കന്യാകോണിലെ പാലമരവും തോറ്റു
മേലോടിഞ്ഞുകുത്തി വീണവീഴ്ച്ച
ഇലച്ചാര്തടിച്ചു   തകര്‍ന്നു ജനാല
ജനല്‍ പാളി നെഞ്ചിലാഞ്ഞടിച്ചു.
 
നനുനനെപ്പെയ്യുമാപ്പെരുമഴയിലും
അടങ്ങാക്കലിയോടലറും ചുഴലി
റാന്തല്‍ വിളക്കുമ്മറത്തു   തൂങ്ങിയാടി
കരിന്തിരിയണച്ചു പെരുംചുഴലി.
 
വരിവരിയായ് നിരനിരയായ് വാഴത്തോട്ടം
നടുവൊടിഞ്ഞു തലകുനിച്ചു  നില്‍ക്കവേ
കാലന്‍പൂച്ച കാറിക്കരഞ്ഞു കൊണ്ടോടി
ഇനിയുമടങ്ങാക്കലിയോടെ കരിഞ്ചുഴലി. 
 
പുല്ലാന്നി തലയാട്ടിനിന്നൊരാ കയ്യാലതന്
‍വടക്കെയതിരും കടന്നുപോയ് ചുഴലി
ചെറുമഴ പെരുമഴയായ് വളരുന്ന നിമിഷങ്ങള്‍
പിന്നെയെങ്ങോ പാഞ്ഞോടും ചുഴലി.
 
നീലാംബരി.
By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Tuesday 13 december 2011 2 13 /12 /Dec /2011 11:50
"എനിക്കൊരു വ്യക്തിത്വം ഉണ്ടായിരുന്നു, വ്യക്തിത്വം. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍ ഒരു അംഗമായി   വന്നുചേര്‍ന്നത്‌, ചില വിഡ്ഢികളുടെ തെറ്റായ തീരുമാനത്തിന്‍റെ ഫലം  തന്നെയാണ്. സമ്പന്നനായിരുന്ന ഞാന്‍ നിങ്ങളുടെ ചെറ്റക്കുടിലില്‍ വന്നു ചേര്‍ന്നതോര്‍ത്ത്‌ ഞാന്‍ ഇന്ന് നാണം കേട്ട് തലകുനിക്കുന്നു. എന്‍റെ വീട് നിങ്ങളുടെ  ചെറ്റപ്പുരയെക്കാള്‍   മനോഹരമായിരുന്നു. നിങ്ങളൊക്കെ ഗോതമ്പിനു പകരം ഒരു കുപ്പി വെള്ളം കൊടുത്തു കച്ചവടവും നടത്തി, മൃഗങ്ങളെപ്പോലെ ജീവിച്ചിരുന്നപ്പോള്‍, ഞാന്‍  സ്വര്‍ണം കൊണ്ടും,  വെള്ളികൊണ്ടും  നാണയങ്ങള്‍ ഉണ്ടാക്കി,  അത് കൊണ്ട്  വിനിമയം നടത്തി പോന്നു.  അതും കപ്പല്‍ കയറി അന്യ രാജ്യത്തു പോയി അവിടെ ഞാന്‍ കച്ചവടം നടത്തി. ഞാന്‍ ആരുടേയും കീഴിലല്ല ജീവിച്ചത്. ഇവിടെ എന്നെപ്പോലെ പലര്‍ ഉണ്ടായിരുന്നെങ്കിലും  ഞങ്ങളുടെ ഭാഷ ഒന്നായിരുന്നു. അല്ലാതെ നിങ്ങളെ പോലെ ആയിരം ഭാഷയും നൂറായിരം ഗോത്രങ്ങളും ഞങ്ങള്‍ക്കില്ലായിരുന്നു. എന്‍റെയും നിങ്ങളുടെയും കുടുംബങ്ങള്‍ക്കിടയില്‍ ദൈവം വെറുതെയല്ല ഒരു പര്‍വതം കൊണ്ടുവെച്ചത്.
ഞാന്‍ ഇന്നും വിശ്വസിക്കുന്നു, നിങ്ങളുടെ കൂടെ ചേര്‍ന്നത്‌, എന്‍റെ പൂര്‍വികര്‍ തലമുറകളോട് ചെയ്ത കുറ്റം. ആക്രമിക്കാന്‍ വന്ന യവനനെ, തലയില്‍ നെയ്യൊഴിച്ച് നഗ്നനായി നഗരത്തിലൂടെ നടത്തിയ പാരമ്പര്യം എനിക്കുണ്ട്. ഞാന്‍ ആരുടേയും കീഴിലല്ല ജീവിച്ചത്. ആക്രമിക്കാന്‍ വന്ന വെള്ളക്കാരനെ തറ പറ്റിച്ചവന്‍ ഞാന്‍.
 
ഒരു രണ്ടായിരം വര്‍ഷം മുന്‍പ് നിങ്ങള്‍ കപ്പല്‍ എന്ന് കേട്ടിടുണ്ടോ? അത് കണ്ടിട്ടുണ്ടോ, മൂന്ന് നേരം ഭക്ഷണം കഴിച്ചിരുന്ന, സാഹിത്യത്തിലും കലയിലും സംസ്കാരത്തിലും സമ്പന്നമായിരുന്ന എന്‍റെ കുടുംബത്തെ ദുഷ്ടലാക്കോട്   കൂടിയല്ലേ നിങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. എന്‍റെ ബുദ്ധിയും സമ്പത്തും നിങ്ങള്‍ക്ക് വേണം അല്ലെ, എന്നാല്‍ എന്‍റെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ല അല്ലെ?. എന്‍റെ കൊയ്ത്തു പാട്ടും, ഭാഷയും നിങ്ങള്‍ പരിഹസിക്കുമ്പോള്‍, നാവു വളച്ചു ഞാന്‍ ചൊല്ലുന്ന എന്‍റെ ഭാഷയെ നിങ്ങള്‍ പരിഹസിക്കുമ്പോള്‍, എന്‍റെ ഉള്ളില്‍ പുകയുന്ന പകയുടെ കനലുകള്‍ നിങ്ങള്‍ കാണാതെ പോകുന്നു. ഞാന്‍ ഇന്നും പറയുന്നു, എന്‍റെ ഉള്ളില്‍ ആത്മാഭിമാനം ഉണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശക്തിയും, കഴിവും, കരുത്തും ഉണ്ട്.  ഞാന്‍ നിങ്ങളോട് ചേര്‍ന്നപ്പോള്‍ എണ്ണ വെള്ളത്തില്‍ വീണപോലെ എന്ന് പറഞ്ഞവരോട് ഇന്ന് എനിക്ക് ബഹുമാനം.
 
എന്‍റെ കുടുംബത്തില്‍ അതിഥിയായി വന്നു എന്‍റെ കുടുംബം ഒരു ഭ്രാന്താലയം എന്ന് വിളിച്ചുപറഞ്ഞ ബുദ്ധിരാക്ഷസന്‍മാരോട് ഒരു മറുപടി.  നിങ്ങളുടെതാണ് ഭ്രാന്താലയം.  എന്‍റെ ഉള്ളില്‍ പുകയുന്ന കനലുകളുടെ കൂമ്പാരം ഒരു  അഗ്നിയായി നിങ്ങളെ  ദഹിപ്പിക്കാതിരുന്നെങ്കില്‍,  എന്ന് ഞാന്‍ ആശിക്കുന്നു. കാരണം എനിക്കൊരു സംസ്കാരമുണ്ട്. സമ്പ്രദായങ്ങള്‍ക്കപ്പുറത്ത് ജീവന് വില കൊടുക്കുന്ന സംസ്കാരം. വീണ്ടും പഴയതുപോലെ പര്‍വതങ്ങള്‍ക്കും സമുദ്രങ്ങള്‍ക്കും ഇടയില്‍ പഴയ പെരുമയോടെ സ്വതന്ത്രനായി ജീവിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
 
നീലാംബരി.
By നീലാംബരി - Posted in: ചെറുകഥകള്‍
Enter comment - View the 0 comments

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles